• ആമുഖം

    ബ്ലോഗ്ഗെര്മാര്‍ക്ക് എല്ലാ വിധ വേര്‍തിരിവുകള്‍ക്കും അപ്പുറം മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നു എന്ന ഒരു പൊതു കാര്യം മുന്‍ നിര്‍ത്തി അല്‍പ സമയം സൗഹൃദം പങ്കിടുവാനും ,പരിചയപ്പ്പെടുവാനും , ബ്ലോഗുകള്‍ പരിചയപ്പെടുതുവാനും, ബ്ലോഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് മലയാളം ബ്ലോഗേര്‍സ് എന്ന ഗ്രൂപ്‌ ..

  • മലയാളം ബ്ലോഗേര്‍സ് -നിയമാവലി

    2) എല്ലാ വ്യത്യാസങ്ങള്‍ക്കും അപ്പുറം സാധ്യമാകുന്ന മേഖലകളിലെല്ലാം മലയാളി ബ്ലോഗര്‍മാര്‍ക്ക് ഒരുമിച്ചു സൗഹൃദം പങ്കിടാന്‍ വേദിയൊരുക്കുക ,പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുക, എന്നിവയൊക്കെയാണ് ഈ ഗ്രൂപ്പിന്‍റെ ലക്ഷ്യം.

  • മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ

    മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ അംഗങ്ങളുടെ ബ്ലോഗില്‍ നല്‍കുവാന്‍ ഇവിടെ നല്‍കിയിട്ടുള്ള കോഡ് തങ്ങളുടെ ബ്ലോഗിന്റെ സൈഡില്‍ ഒരു HTML/javascript Gadget ഉപയോഗിച്ച് നല്‍കാം

  • ബ്ലോഗേഴ്സ് ചാറ്റ്

    ' മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് '- ഇലെ ' ബ്ലോഗേഴ്സ് ചാറ്റ് ' എന്ന പ്രോഗ്രാമ്മില്‍ ഇത് വരെ നടന്ന ചാറ്റുകള്‍ ഒരുമിച്ചു ഇവിടെ വായിക്കാം ..

  • അംഗങ്ങളുടെ ബ്ലോഗുകള്‍

    മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ ബ്ലോഗുകളാണ് ഇവിടെ നല്‍കിയിട്ടുള്ളത് ... വിവിധ ഇനങ്ങളിലായി നല്‍കിയിട്ടുള്ള ഈ ബ്ലോഗുകള്‍

ചവര്‍പ്പ്


ഈ ലോകത്തില്‍ എല്ലാം കയ്പ് കലര്‍ന്ന കപട രുചികളും
ചാരം പടര്‍ന്ന നിറങ്ങളുമാണ് ചുറ്റിലും

തുടര്‍ന്ന് വായിക്കുക

ശ്രീപത്മനാഭ ബമ്പര്‍ ലോട്ടറി അഥവാ കയ്യാല പുറത്തെ തേങ്ങ!!!

നമ്മുടെ തിരോന്തരത്തെ ശ്രീപത്മനാഭ ക്ഷേത്രം ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ട് കുറച്ചു ദിവസമായി.. ഒന്നും രണ്ടുമല്ല ഏതാണ്ട് ഒരു ലക്ഷം കോടിയുടെ മൊതലാണ് പപ്പന്‍ ദൈവത്തിന്റെ  നിലവറയില്‍ ഒളിച്ചു വച്ച നിലയില്‍ കാണപ്പെട്ടത്. ഇമ്മിണി വല്ല്യേ ക്ഷേത്രത്തിന്റെ  നിലവറയില്‍ ഇത്രമാത്രം സ്വത്തുവഹകള്‍ ഉണ്ടാകുമെന്നത് സാക്ഷാല്‍ ശ്രീപത്മനാഭന്‍ പോലും അറിഞ്ഞു കാണാനിടയില്ല. നിധികുംഭത്തിന്റെ പ്രൌഡികണ്ടു കണ്ണ് മഞ്ഞളിച്ച അഖില ലോക മലയാളീസും ഇപ്പൊ പത്മനാഭന്‍ ഫാന്‍സ്‌ ആയിമാറിയിരിക്കുകയാണ്.  കാവി ഉടുത്തു കാശിക്ക് പോയവനും കറുപ്പ് ഉടുത്ത് ശബരിമലക്ക് പോയവനുമൊക്കെ ഇപ്പൊ തിരുവനന്തപുരത്തെക്ക് ടിക്കറ്റ്‌ എടുക്കാന്‍ ഓടുകയാണ്. ഇങ്ങനെ ഭക്തി മൂത്താല്‍ അനന്തപുരിയില്‍ ഖദര്‍ധാരികളെക്കാളും കൂടുതല്‍ കാഷായധാരികള്‍ ആകുമെന്നുറപ്പ്!!! എവിടെ എങ്കിലും തെന്നി വീഴുമ്പോ അയ്യപ്പാ, ഗുരുവായൂരപ്പാ എന്നൊക്കെ വിളിച്ചിരുന്നവര്‍ വരെ അത് മാറ്റി "ശ്രീപത്മനാഭാ" എന്നാക്കി എന്നും കേള്‍ക്കുന്നു. എല്ലാം നിധി കൊണ്ട് വന്ന ഐശ്വര്യം ആണ്.  നിധിയില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്നുറപ്പിച്ചാണ് ഫാന്‍സ്‌ നില്‍ക്കുന്നത്. അതിന്റെ ഒരു സാമ്പിള്‍ വെടിക്കെട്ട്‌ പാവം കലാനാഥന്‍ മാസ്റ്ററുടെ നെഞ്ചത്തോട്ട് കാണിക്കുകയും ചെയ്തു.               

                       എന്തൊക്കെ ബഹളമായിരുന്നു? നിധി അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, പാവങ്ങള്‍ക്ക് വിതരണം ചെയ്യണം, ട്രുസ്റ്റുണ്ടാക്കണം, ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കണം, നഷ്ടത്തിലോടുന്ന അമ്പലങ്ങളിലെ ദൈവങ്ങളെ സഹായിക്കണം...    നിധിയുടെ വലുപ്പം അറിഞ്ഞപാട് അറിയാത്ത പാട് തുടങ്ങിയതാണ്‌ ബൂലോകത്തും ഭൂലോകത്തും അവകാശ തര്‍ക്കങ്ങളും വീതം വെക്കലുകളും. ഒടുവില്‍ എല്ലാത്തിനും തുടക്കമിട്ട കോടതി തന്നെ ഇടപെട്ട് ഏതാണ്ട് ഒക്കെ ഒന്ന് ഹലാലാക്കിയിട്ടുണ്ട്.

                        ഇത്ര മാത്രം സമ്പത്ത് മുന്നില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആദ്യത്തെ ഒരു അന്ധാളിപ്പില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിടുണ്ട്. അത് കൊണ്ട് ഇനി കുറച്ചു കൂടി ഗൌരവമായി കാര്യങ്ങളെ കാണേണ്ടിയിരിക്കുന്നു.  ഈ സ്വത്തു എന്ത് ചെയ്യണം എന്ന് തീരുമാനിക്കും മുന്‍പ് സ്വത്തിന്റെ അവകാശതര്‍ക്കം ആദ്യം പരിഹരിക്കേണ്ടിയിരിക്കുന്നു.                                                        

                      
                        സ്വത്തുക്കള്‍ ശ്രീപത്മനാഭന്റെ ആണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അത് കൊണ്ട് തന്നെ അത് കൈവശപ്പെടുത്താന്‍ പാടില്ലെന്നും അവിടെ തന്നെ സൂക്ഷിക്കണമെന്നുമാണ് വാദം. ശ്രീപത്മനാഭന്റെ എന്ന് പറയുമ്പോള്‍ ദൈവം സ്വര്‍ഗത്തില്‍ നിന്നും ഇറക്കുമതി ചെയ്തിട്ട് നിത്യ ചെലവിനു വേണ്ടി സൂക്ഷിച്ചു വച്ചത് എന്നൊന്നും അര്‍ത്ഥമില്ലെന്ന് കരുതുന്നു. ശ്രീപത്മനാഭന് അര്‍പ്പിക്കപ്പെട്ടത്‌ എന്ന് വേണേല്‍ പറയാം. എന്നാല്‍ ആ വാദം ഉയരുന്നത് ഒരു വലിയ നുണയില്‍ നിന്നുമാണ്.  ദൈവദര്‍ശനം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍  "രാജകുടുംബത്തിന്റെ സ്വത്തുക്കള്‍ മാത്രമല്ല രാജ്യം തന്നെ ശ്രീപത്മനാഭനു സമര്‍പ്പിക്കുകയാണ് എന്നും സ്വയം പത്മനാഭദാസന്‍ ആയി അവിടുത്തേക്ക് വേണ്ടി ഒരു പ്രതിനിധി എന്ന നിലയില്‍ മാത്രം രാജ്യം ഭരിക്കാന്‍ ആണ് തീരുമാനം" എന്ന് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് അരുളി ചെയ്തതിന്റെ പിന്നില്‍ പത്മനാഭ ഭക്തിയല്ല, മറിച്ച് ചാണക്യനെ വെല്ലുന്ന രാജ്യ തന്ത്രമാണ് കാണാനാകുക.വൈദേശിക അക്രമികളും അയല്‍ രാജാക്കന്മാരും പോരാതെ പാളയത്തിലെ പടയുമെല്ലാം ഒറ്റയടിക്ക് നേരിട്ട് സ്വന്തം കിരീടവും സിംഹാസനവും കാത്തു സൂക്ഷിക്കാന്‍ വേണ്ടി ഒരു ചെറുകിട നാട്ടു രാജാവ് കാണിച്ച അതി വെളവ് എന്ന് തന്നെ പറയാം. സ്വത്തുക്കള്‍ എല്ലാം ദൈവത്തിന്റെ ആണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ രാജാവ് സേഫ് ആയി. രാജ്യത്തിന്റെ ശത്രുക്കള്‍ അതോടെ ദൈവത്തിന്റെ ശത്രുക്കളാകും. വിവരമില്ലാത്ത ജനങ്ങള്‍ തനിക്കു പിന്നില്‍ ആനി ചേരും. രാജ്യവും സ്വത്തും സംരക്ഷിക്കപ്പെടും. അതായിരുന്നു മൂലം തിരുനാളിനെയും മാര്‍ത്താണ്ട വര്‍മ്മയും നയിച്ച വികാരം എന്നത് മനസ്സിലാക്കാന്‍ സാമാന്യ ബോധം ധാരാളം. 

                         അതായത് ഈ സ്വത്തുക്കള്‍ എല്ലാം രാജ കുടുംബത്തിന്റെ അഥവാ രാജ്യത്തിന്റെ ആണെന്ന് വ്യക്തം. നികുതിയായി പിരിചെടുത്തവയും കാലാ കാലമായി തുടരുന്ന യുദ്ധങ്ങളില്‍ പിടിചെടുത്തവയും എല്ലാം ആണ് ഈ സ്വത്തുക്കളില്‍ മുക്കാലും എന്നതാണ് ലഭ്യമായ രേഖകള്‍. വിദേശ രാജ്യങ്ങളിലെ നാണയങ്ങളും അവിടുന്നുള്ള സ്മാരകങ്ങളും ഉള്ളതിനാല്‍ രാജ്യം വിദേശ കച്ചവടക്കാരുമായി നടത്തിയ കച്ചവടങ്ങളുടെ ലാഭവിഹിതവും ആ സ്വത്തിന്റെ ഭാഗമാണെന്നു കാണാം. അതായത് രാജ്യത്തിന്റെ സ്വത്തു വിറ്റ് കാശാക്കിയതിന്റെ നീക്കിയിരുപ്പ്. ബന്ധം സ്ടാപിക്കുന്നതിന്റെ ഭാഗമായി വിദേശികള്‍ നല്‍കിയ വിലപിടിപ്പുള്ള ഉപഹാരങ്ങളും ഇതിന്റെ ഭാഗമാണ്. ഇത്തരത്തില്‍ വ്യക്തമായും രാജ്യത്തിന്റെ വകയാണ് ഈ സ്വത്തുക്കള്‍ എന്നത് തെളിയിക്കപ്പെടും. 
രാജ്യവും സ്വത്തുക്കളും ശ്രീപത്മനാഭന് സമര്‍പ്പിച്ചു എന്ന അടവ് നയത്തെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. സ്വത്തുക്കള്‍ യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ആണെന്നതം ആ നാട്ടു രാജ്യം ഇന്ത്യ രാജ്യത്തില്‍ ലയിക്കുകയും രാജാക്കന്മാരും കിരീടാവകാശികളും അടുത്തൂണ്‍ പറ്റുന്നുണ്ടെന്നും വസ്തുതയാണ്. നിയമാനുസൃതം രാജ്യത്തെ ജനാധിപത്യ സര്‍ക്കാരില്‍ വന്നു ചേരേണ്ടതാണ് ലയിക്കുന്ന നാട്ടുരാജ്യത്തിന്റെ സ്വത്തു വകകള്‍. ആ സ്ഥിതിക്ക് ഇപ്പോള്‍ കണ്ടെടുത്ത സ്വത്തു വകകള്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടുകയോ എന്ത് ചെയ്യണമെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയോ ചെയ്യുന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്. 

                              എന്നാലോ? കേരളമല്ലേ രാജ്യം? മലയാളീസ് അല്ലെ നമ്മള്‍? വിടുമോ? വിഷയം മല്ലൂസ് ഏറ്റെടുത്തു കഴിഞ്ഞു. ഇനി തര്‍ക്കമാകും, അടിയാകും, കല്ലേറാകും, കൈവെട്ടാകും, അവസാനം പവനായി ശവം തന്നെയാകും. ശ്രീപത്മനാഭാനും സ്വത്തുമൊക്കെ അവിടെ തന്നെ കിടക്കും. മലയാളി മലയാളിയുടെ പാട്ടിനു പോകും. 
                           
                      അപ്പൊ ഉടമസ്ഥാവകാശം ഏതാണ്ട് തീരുമാനമായി. ഇനി ഇതെല്ലാം കൂടി എന്ത് ചെയ്യണം എന്ന് ആലോചിക്കാം. ശ്രീപത്മനാഭന് എന്തായാലും സ്വത്തില്‍ താല്പര്യമുണ്ടാകാന്‍ വഴിയില്ല. അതുകൊണ്ട് ഇതെല്ലാം അവിടെത്തന്നെ തിരിച്ചു വയ്ക്കുന്നതില്‍ കാര്യമില്ല. സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെയാണ് വേണ്ടത്. എന്നിട്ടോ? 
അതാണ്‌ വലിയ ചോദ്യം. ഈ ലക്ഷം കോടി എന്നൊക്കെ മാധ്യമങ്ങള്‍ പടച്ചു വിടുന്നതല്ലാതെ കൃത്യമായ കണക്കുകള്‍ ഒന്നും വ്യക്തമല്ല. എന്തായാലും മൊത്തം മൂല്യം എ.രാജ ഉണ്ടാക്കിയ നഷ്ടത്തെക്കാള്‍ വലുതാണ്‌ എന്നതുറപ്പ്. കിട്ടിയ ഐറ്റംസ്ന്റെ കാലപ്പഴക്കവും കലാമൂല്യവും (!!!) ഒക്കെ കണക്കിലെടുക്കുമ്പോള്‍ സായിപ്പിന് കൊടുത്താല്‍ നല്ലോണം വില പേശി ഇതിന്റെ ഇരട്ടി ലാഭം ഉണ്ടാക്കാം. അവിടെയും രാജ ചെയ്ത പോലെ ആദ്യം വന്നവര്‍ക്ക് ഒന്നിച്ചങ്ങു വിളമ്പി സ്പെക്ട്രത്തില്‍ ചാടാതിരുന്നാ മതിയായിരുന്നു.

                           ഇനി പലരും ആ സ്വത്ത് ഉപയോഗിച്ച് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലങ്ങളെ ഉദ്ധരിക്കണം എന്നും പറയുന്നുണ്ട്. ഉദ്ധാരണശേഷി കുറഞ്ഞു പോയ ദൈവങ്ങള്‍ക്ക്  പണം കൊടുത്ത് ഉദ്ധാരണം ഉണ്ടാക്കേണ്ട ഗതികെടോര്‍ത്ത് അവരോടും ദൈവങ്ങളോടും പരിതപിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. എന്നാലും അവര്‍ക്ക് നല്ല ഉദ്ധാരണം കൊടുക്കണേ എന്ന്  നല്ല ഉദ്ധാരണം ഉള്ള ദേവീ ദേവതകളോട് ഒരു കൂട്ട പ്രാര്‍ത്ഥന നടത്തുന്നതില്‍ തെറ്റില്ല..

                         ഒരു അഭിപ്രായം ഉള്ളത്  ഇപ്പോള്‍ കണ്ടെടുത്ത സ്വത്തുക്കള്‍ കിട്ടിയ സ്ഥലത്ത് തന്നെ തിരിച്ചു വക്കുകയും അതിനു അവിടെത്തന്നെ മതിയായ സുരക്ഷ  ഉറപ്പു വരുത്തുകയുമാണ്. ഒറ്റ നോട്ടത്തില്‍ തികച്ചും നിരുപദ്രവകരമായ നിര്‍ദേശം!!! പക്ഷെ അതിനു പിന്നിലെ വികാരം അത്ര നല്ലതല്ല. കാരണം  സ്വത്ത് ദേവന്റെതാണ് എന്നതും അതിനാല്‍ തന്നെ അത് ഹിന്ദു മതക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന വാദം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അത്തരം താല്പര്യങ്ങള്‍ ആണ് സ്വത്തിനെ തൊട്ടു നോക്കാതെ തിരികെ വക്കണം എന്ന് പറയുന്നവരെ നയിക്കുന്നത്.   ഈ സ്വത്തിന്റെ അവകാശം ഹിന്ദുക്കള്‍ക്ക് മാത്രമാണെന്ന് പോലും പറഞ്ഞു കളഞ്ഞ വര്‍ഗീയ മുഖങ്ങളെ നാം കണ്ടതാണ്.  വികസന പ്രവര്‍ത്തനങ്ങള്‍ ആയാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആയാലും അത് മതം നോക്കി മാത്രമേ നടത്താവൂ എന്ന് പറഞ്ഞവനെയൊക്കെ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞാല്‍ കൂടിപോകും.  സ്വത്തുക്കള്‍ ദേവന്റെതായത് എങ്ങനെയെന്നു നമ്മള്‍ തിരിച്ചറിഞ്ഞ സ്ഥിതിക്ക് എന്തായാലും ആ വാദത്തിനു നിലനില്‍പ്പില്ല.  പിന്നെ തിരുവിതാംകൂര്‍ രാജ്യം സ്ത്രീകളുടെ മുലക്ക് വരെ നികുതി ചുമത്തി ജനങ്ങളെ പിഴിയുമ്പോള്‍ ഉണ്ടാകാതിരുന്ന സമുദായ സ്നേഹം ഇപ്പോളും ഉണ്ടാകെണ്ടാതില്ല.  

                     പിന്നെ ഒരു നിര്‍ദേശം സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ഒരു ട്രസ്റ്റിനെ ഏല്‍പ്പിക്കുകയും ആ ട്രസ്റ്റ്‌ന്റെ അഭിമുഖ്യത്തില്‍ ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണമെന്നാണ്. തികച്ചും സ്വാഗതാര്‍ഹമായ ഒരു നിര്‍ദേശം ആണ് അതെന്നു പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഇത്ര വലിയൊരു തുക ഉപയോഗിച്ച് പണം ഇല്ലാത്തതിന്റെ മാത്രം പേരില്‍ നടത്താനാകാത്ത ഒരു പാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നുറപ്പ്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്, ജീവന്‍ രക്ഷ മരുന്നുകള്‍ക്ക് സബ്സിഡി, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം, തുടങ്ങി ഒട്ടേറെ നല്ല പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഓസിനു കിട്ടിയ മോതലാണെന്ന് കരുതി ഡെമോക്രസിയും ബ്യൂറോക്രസിയും  കൂടി കയ്യിട്ടുവാരി അലമ്പാക്കാതിരുന്നാല്‍ ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാക്കാവുന്ന പദ്ധതികള്‍ ആയിരിക്കും അതെല്ലാം. സാമ്പത്തികമാന്ദ്യത്തിന്റെയൊക്കെ ഈ കാലത്ത് ഒരു അന്യ സംസ്ഥാന ലോട്ടറി അടിച്ചെന്നു കൂട്ടിയാല്‍ മതി..
                           
                      എന്ന് കരുതി കിട്ടിയ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റു കാശാക്കണം എന്ന് കരുതുന്നതും ശരിയല്ല. കാരണം ഈ ലക്ഷം കോടി എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ഇതൊന്നും  ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഗാന്ധിത്തലകള്‍ അല്ല എന്നതും സത്യമാണ്.  സ്വര്‍ണനാണയങ്ങള്‍ മുതല്‍ ചെമ്പും തകിടും മുത്തും മാണിക്യവും വിഗ്രഹവും ആഭരണങ്ങളും എല്ലാം ഈ നിധിയുടെ ഭാഗമാണ്.   ഇതിന്റെയൊക്കെ ചരിത്ര പശ്ചാത്തലം കൂടെ നാം കണക്കിലെടുക്കണം. അങ്ങനെയാകുമ്പോള്‍ ഇതിന്റെ വിപണി മൂല്ല്യം മാത്രമല്ല കൂടുന്നത്, പുരാവസ്തു വിഭാഗത്തില്‍പെടുന്ന ഇവയുടെ സാംസ്കാരികമായും ചരിത്രപരമായുമുള്ള മൂല്യം അതിനേക്കാള്‍ കൂടുതലാണ്.  അതിനാല്‍ അത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നത്തിനും ഉള്ള സൌകര്യങ്ങളും ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനു വേണ്ടി ഒരു മ്യുസിയം നിര്‍മിക്കുകയും ചരിത്രത്തിന്റെ ഈ ശേഷിപ്പുകളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനും നമുക്ക് സാധിക്കണം. ചരിത്ര മൂല്യമുള്ള വസ്തുക്കളെ അങ്ങനെയും വിപണി മൂല്യമുള്ള വസ്തുക്കളെ അങ്ങനെയും ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

                       
                         ഇത്രയും വായിച്ചപ്പോ നിങ്ങള്‍ക്കുണ്ടായ ആ ഒരു ആശയകുഴപ്പം ഉണ്ടല്ലോ? അതിന്റെ ഇരട്ടിയാണ് ഇത് എഴുതുമ്പോ എനിക്കുണ്ടായതെന്നു പ്രത്യേകം പറയേണ്ടല്ലോ?. ഒന്നാമത് ഇത്ര വലിയ ഒരു തുകയൊക്കെ കേട്ടപ്പോ ഉണ്ടാകുന്ന കണ്ണ് മഞ്ഞളിപ്പില്‍ നിന്നാണ് ഈ ആശയ കുഴപ്പം ഉടലെടുക്കുന്നത്. അതോ ഇനി ശ്രീ പത്മനാഭന്‍ കണ്ടറിഞ്ഞു പണി തരുന്നതാണോ ആവോ !!!! എന്തായാലും സ്വത്തുക്കള്‍ അളന്നു തിട്ടപ്പെടുത്താന്‍ ഹര്‍ജി കൊടുത്ത് അഡ്വക്കേറ്റ് സുന്ദര്‍ രാജിന്റെ കയ്യില്‍ നിന്നൊക്കെ കാര്യങ്ങള്‍ കൈവിട്ട് പോയി. എന്തായാലും ഇത്ര കുഴഞ്ഞു മറിഞ്ഞ സ്ഥിതിക് ഇതില്‍ നീതി ഉറപ്പാക്കണം എങ്കില്‍ കോടതികള്‍ ഇടപെടുക തന്നെ വേണം. അതും കണ്ട ശുംഭന്മാര്‍ ഒന്നും പോര. ബാബറി മസ്ജിദ് പോലുള്ള ഇത്തരം തര്‍ക്ക വിഷയങ്ങളില്‍ വിധി പറഞ്ഞ് ചരിത്രം സൃഷ്‌ടിച്ച അലഹബാദ് ഹൈക്കോടതി തന്നെ വേണം. അതാകുമ്പോ ഇപ്പൊ കേസ് കൊടുത്ത സുന്ദരന്‍ വക്കീലിന്റെ കുട്ടീടെ കുട്ടീടെ കുട്ടി ഒക്കെ ആകുംപോളെക്കും ഒരു ഒന്നൊന്നര വിധിവരും. അതാകുമ്പോ നാട്ടുകാര്‍ക്കൊക്കെ  തൃപ്തിയാകും വിധത്തില്‍ ആ സ്വത്ത് അങ്ങ് വീതം വച്ചോളും. നായര്‍ക്കും നസ്രാണിക്കും എന്ന് വേണ്ട ഈ ബ്ലോഗ്‌ എഴുതിയ വകയില്‍ എനിക്കും കമന്റ്‌ എഴുതിയാല്‍ അവര്‍ക്കും ഒക്കെ കിട്ടും ഓരോ പങ്ക്. ആ സമയം നമുക്ക് ബാക്കി നിധികള്‍ എവിടൊക്കെ ആണ് ഉള്ളത് എന്ന് തപ്പാന്‍ തുടങ്ങാം... 

ലാസ്റ്റ് എഡിഷന്‍ : ഒരു എസ്എംഎസ് തമാശ- 
ശബരിമല അയ്യപ്പന് ഒരു ഫോണ്‍ കാള്‍ വന്നു ...

ഹലോ ആരാ ?
ഞാനാ പത്മനാഭന്‍
എന്താ അളിയാ?
എന്റെ എല്ലാം പോയളിയാ...
എന്തേലും ഉണ്ടേല്‍ വേഗം മാറ്റിക്കോ .... 


Read more: http://pathrakkaaran.blogspot.com/2011/07/blog-post.html#ixzz1UAw7wI1h
Author

Jithin Chandrababu

പേര് ജിതിന്‍. പട്ടാമ്പിക്കാരനാണ്. പുരോഗമനചിന്തയും ഇടതുപക്ഷ രാഷ്ട്രീയവും രാവിലത്തെ ഉറക്കവും വീക്ക്‌നെസ് ആണ്. ഇച്ചിരി വിദ്യാര്‍ഥിരാഷ്ട്രീയവും ചില്ലറ തരികിടകളുമായി ജീവിക്കുന്നു. പ്രൊഫഷനല്‍ ഡിഗ്രി കിട്ടാന്‍ പെടാപ്പാട് പെടുമ്പോളും പത്രപ്രവര്‍ത്തകന്‍ ആകാന്‍ പറ്റാത്തതിലുള്ള നഷ്ടബോധം ബൂലോകത്തെ പത്രക്കാരനായി തീര്‍ക്കുന്നു. നന്ദി നമസ്കാരം. . .Spread the Love Black_Twitter_Bird

Follow Me on facebook!

ജൂനിയര്‍‎ സ്റ്റാര്‍ സിംഗറും ഞാനും ..


"എന്‍റെ പടച്ചോനെ ..എന്‍റെ ഈ  ഒരു  ആഗ്രഹം നീ  നിറവേറ്റിതരണേ.."
മനസ്സ് നിറഞ്ഞ  പ്രാര്‍ത്ഥനയോടെ സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍‎ പ്രോഗ്രാമിന്‍റെ  ഓഡിഷന്‍ ടെസ്റ്റ്‌ റൌണ്ട് നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വലതു കാല്‍ വെച്ച്   കയറുമ്പോള്‍   കാലുകള്‍ക്ക് നേരിയ വിറയല്‍ അനുഭവപ്പെടുന്നുണ്ടെന്നു എനിക്ക് തോന്നി , വേദിയില്‍ ഇരിക്കുന്ന സുപ്രസിദ്ധ ഗായകര്‍ വേണു ഗോപാലേട്ടന്‍ , സുജാത ചേച്ചി , മാന്ത്രിക ലോകത്തെ വിസ്മയം മുതുകാട് അങ്കിള്‍ തുടങ്ങിയ പ്രമുകരുടെ നീണ്ട നിരകൂടി കണ്ടപ്പോള്‍ ചങ്കിടിപ്പിന്‍റെ സ്പീഡും മെച്ചപ്പെട്ടു ,
മത്സരത്തില്‍ പങ്കെടുക്കാനെത്തിയ എന്‍റെ സമപ്രായക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യസ്ഥ വേഷ ബൂഷാധികളോടെ  അവിടെ പലയിടങ്ങളിലായി സ്ഥലം പിടിച്ചിരുന്നു . ആകെ മൊത്തത്തില്‍ ഒരു അത്ഭുത ലോകം തന്നെയായായിരുന്നു.
രജിസ്ട്രേഷന്‍ കൌണ്ടറിലേക്ക് അനിമാമിയുടെ കൂടെ നടക്കുമ്പോള്‍ അവിടെ പാടാനുള്ള  എന്‍റെ ഇഷ്ട ഗാനത്തിന്‍റെ ഈണം മനസ്സില്‍ ഒരിക്കല്‍ കൂടി മൂളാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും  ഉള്ളിലെ ടെന്‍ഷന്‍ കാരണമാണെന്ന് തോന്നുന്നു  എവിടെയൊക്കെയോ ഒരു കൊളുത്തിപ്പിടുത്തവും ഉടക്കും അനുഭവപ്പെട്ടു  , എങ്കിലും ധൈര്യം വിടാതെ ഞാന്‍ കടിച്ചു പിടിച്ചു തന്നെ നിന്നു , പേരും അഡ്രസ്സും മറ്റു വിവരങ്ങളും അവിടെ കൊടുത്തപ്പോള്‍  അവര്‍ തന്ന അറുപത്തി ഒമ്പത് എന്ന നമ്പര്‍ എഴുതിയ ബാഡ്‌ജൂമായി ഞങ്ങള്‍ക്കുള്ള സീറ്റുകളില്‍ ഞാനും മാമിയും  സ്ഥാനം പിടിച്ചു , അനിമാമിക്ക് ഈ വക കാര്യങ്ങളിലൊക്കെ ഭയങ്കര എക്സ്പീരിയന്‍സ്‌ ഉള്ളപോലെയാണ് അവിടുത്തെ ഇടപെടലുകള്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് , അഞ്ചെട്ടു കൊല്ലം മാറി മാറി മൂന്നുനാല് മിക്സഡ്‌ കോളേജുകളില്‍ വെട്ടി വിലസി നടന്ന പാര്‍ട്ടിയല്ലേ കുറച്ചു തൊലിക്കട്ടിയൊക്കെ കണ്ടില്ലെങ്കിലല്ലേ അത്ഭുതത്തിനു വകുപ്പുള്ളൂ , വെറുതെയല്ല എന്‍റെ തായ്‌ കുലങ്ങള്‍ സോപ്പടിച്ചു അനിമാമിയെതന്നെ ഈ ദൌത്യം ഏല്‍പ്പിച്ചതെന്നു എനിക്കപ്പോള്‍  മനസ്സിലായി .

ഓഡിഷന്‍ ആരംഭിക്കുകയും , ഓരോരുത്തരായി ജഡ്ജസിന് മുന്നില്‍  തങ്ങളുടെ പരമാവധി കഴിവ് തെളിയിക്കുകയും ചെയ്തു കൊണ്ടിരുന്നു , എന്നെക്കാള്‍ നന്നായി പാടിയെന്ന് എനിക്ക് തോന്നിയ കുട്ടികള്‍ പോലും സെലക്ഷനാവാതെ പുറത്താവുന്നത് കണ്ടപ്പോള്‍  വിറതുടങ്ങിയ  എന്‍റെ കൈ തപ്പി തടഞ്ഞ് അറിയാതെ എത്തിപ്പെട്ടത് മാമീടെ മടിയില്‍ ഇരുന്ന  വെള്ളത്തിന്‍റെ ബോട്ടിലില്‍, അതെടുത്ത്  മൂന്ന് നാല് കവിള്‍ മട മടാന്നങ്ങു കുടിച്ചിട്ടും   ഉള്ളിലെ തായമ്പക മേളം  ഉച്ചസ്ഥായിലാവുന്നത് എനിക്ക് അറിയാന്‍ കഴിഞ്ഞു, അറുപതു പേരുടെ ടെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ പ്രോഗ്രാമിലേക്ക് ഇന്‍ ആയത് വെറും പതിനാലെണ്ണം മാത്രം , അങ്ങിനെ തൊട്ടു മുന്നിലെ അറുപത്തിഎട്ടാം നമ്പറുകാരനും കൂടി  ഔട്ട്ആയപ്പോള്‍ എന്‍റെ സകല കണ്ട്രോളും  ഒരുപ്പോക്ക്പോയി ,  സംഭരിച്ചു വെച്ചിരുന്ന ധൈര്യത്തിനു മുല്ലപ്പെരിയാര്‍ അണകെട്ടിനേക്കാള്‍ ചോര്‍ച്ച കൂടിയ പോലെയായി, മാമി എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ അതൊന്നും കേട്ടില്ല , ചെവികളില്‍ ഈയ്യം ഉരുക്കി ഒഴിച്ച പോലെയായിരുന്നു  അവസ്ഥ.
പിന്നെ, യാന്ത്രികമായെന്നോണമാണ് ഞാന്‍ എന്‍റെ  ഊഴത്തിനൊത്ത്  ജഡ്ജസിനു മുന്നിലെത്തിയതും ചോര്‍ന്നു പോകാതെ എവിടെയോ  ബാക്കിനിന്ന ധൈര്യം മനസ്സിലേക്കാവാഹിച്ചെടുത്തു  എന്‍റെ പ്രിയ ഗാനത്തിന്‍റെ വരികള്‍ പാടിതീര്‍ത്തതും , 'നേന സിദ്ധീക്ക് സെലെക്റ്റ്ട്'  സുജാത ചേച്ചിയുടെ ആ വാക്കുകള്‍ തേന്‍ കണങ്ങള്‍ പോലെ എന്‍റെ കാതിലേക്ക് ഇറ്റിവീണപ്പോള്‍ അതുവരെ അവിടെ കിടന്ന ഈയ്യം മഞ്ഞുതുള്ളി പോലെ അലിഞ്ഞു പോയി,  ലോകം കീഴടക്കിയ സന്തോഷത്തിലായിരുന്നു ഞാന്‍ , നേരത്തെ സെലെക്ഷന്‍ കിട്ടിയിരുന്ന കീര്‍ത്തനയും യദുവും മനുവും പിന്നെ പേരറിയാത്ത കുറെ കുട്ടികളും  എനിക്ക് അഭിനന്ദനങ്ങളുമായി എത്തി, ഞാന്‍ ആഹ്ലാദത്തിന്‍റെ എവറസ്റ്റില്‍ ആയിരുന്നു അപ്പോള്‍ .
അങ്ങിനെ, നസ്രിയ താത്തയുടെ ആകര്‍ഷണീയമായ അനൌണ്‍സ്മെന്റ്കളും കൊച്ചു മിടുക്കികളുടെയും മിടുക്കന്മാരുടെയും കിടിലന്‍ ഗാനോത്സവങ്ങളും ജഡ്ജസിന്‍റെ കറകളഞ്ഞ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രേക്ഷക ലക്ഷങ്ങളുടെ പ്രോത്സാഹനങ്ങളുമായി വിജയകരമായ  ഒന്നും രണ്ടും റൗണ്ടുകള്‍ പിന്നിട്ടു മൂന്നാം റൗണ്ടില്‍  ഞങ്ങള്‍ എത്തിപ്പെട്ടപ്പോള്‍ ...
എന്‍റെ  ഓള്‍ഡ്‌  ഇഷ്ടഗാന റൗണ്ടില്‍ , നസ്രിയ താത്ത തന്‍റെ സ്വത സിദ്ധമായ  ശൈലിയില്‍ എന്നെ വേദിയിലേക്ക് ഹാര്‍ദ്ദയി സ്വാഗതം ചെയ്തു , നിയോണ്‍ ലൈറ്റുകളാല്‍ അലംകൃതമായ  സ്റ്റേജിലേക്ക് കാണികളുടെ കൈതാളത്തിന്‍റെ അകമ്പടിയോടെ മന്ദം മന്ദം കടന്നുചെല്ലുമ്പോള്‍ എന്‍റെ ബന്ധുക്കളും കൂട്ടുകാരും മ്യൂസിക്‌ ടീച്ചറും മറ്റും ചിരിയോടെ ഓഡിയന്‍സിന്നിടയില്‍ ഇരിക്കുന്നത് ഞാന്‍ ഒളികണ്ണാല്‍ കണ്ടു ..കൂട്ടത്തില്‍ ഒരു മാലാഖയെ പോലെ അണിഞ്ഞൊരുങ്ങിയ  ചുന്നക്കുട്ടിയുടെ ആഹ്ലാദം നിറഞ്ഞ ഭാവം എന്‍റെ കണ്‍ കുളിര്‍പ്പിച്ചു.
"താമര കുമ്പിളല്ലോ മമഹൃദയം ..
അതില്‍ താതാനീ സംഗീത മധു പകരൂ..
എങ്ങിനെ എടുക്കും ഞാന്‍,
എങ്ങിനെ ഒഴുക്കും ഞാന്‍,
എങ്ങിനെ നിന്നാജ്ഞ നിറവേറ്റും ...
ദേവാ ....ദേവാ ..ദേവാ ...

പല്ലവിയും അനുപല്ലവിയും  പാടി നിറുത്തിയ  ഞാന്‍  മ്യൂസിക്‌ വായിക്കുന്ന ചേട്ടന്മാരെയും എന്നെ നോക്കി പരസ്പരം എന്തോ കമ്മന്റ് പറയുന്ന ജഡ്ജസിനെയും പിന്നെ കാണികളെയും ഒന്നോടിച്ചു നോക്കി , അപ്പോഴാണ് ഓഡിയന്‍സിന്‍റെ മുന്‍ നിരയില്‍ ഇരുന്ന ചുന്നക്കുട്ടി  ആംഗ്യ ഭാഷയില്‍ എന്തോ എന്നോട് പറയാന്‍ ശ്രമിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത് , അപ്പോഴേക്കും മ്യുസിക്കിന്‍റെ ഭാഗം കഴിഞ്ഞു ചരണം പാടിതുടങ്ങാന്‍ സമയം ആയിക്കഴിഞ്ഞിരുന്നു അത് കൊണ്ട് ചുന്നകുട്ടിയില്‍ നിന്നും ഞാന്‍ നോട്ടം പിന്‍വലിച്ചു , അതീവ  ശ്രദ്ധയോടെ കയ്യിലിരുന്ന  മൈക്ക്‌ ഉയര്‍ത്താന്‍ നോക്കുമ്പോള്‍ എവിടെയോ ഉടക്കിയപോലെ, എങ്കിലും അല്‍പ്പം ബലം കൊടുത്തു ഞാന്‍ മൈക്ക് മുഖത്തേക്ക് ഉയര്‍ത്തി പാട്ടിന്‍റെ വരികള്‍ പാടാനായി ശ്രമിച്ചു ..പക്ഷെ , എന്താണ് കാരണമെന്നറിയില്ല ശബ്ദം തൊണ്ടയില്‍ എവിടെയോ തടഞ്ഞത്പോലെ ഒരു തോന്നല്‍ ...എങ്ങിനെ നോക്കിയിട്ടും എനിക്ക് ശബ്ധിക്കാനാവുന്നില്ല ...കീ ..കീ ..എന്നൊരു നേരിയ ശബ്ദം മാത്രമേ പുറത്തേക്ക് വരുന്നുള്ളൂ ...തൊണ്ടയില്‍ തടസ്സം കൂടി വന്നപ്പോള്‍ ഞാന്‍ കഴുത്തില്‍ തടവിനോക്കി , എന്തോ ഒന്ന് കയ്യില്‍ തടഞ്ഞു , ഞാന്‍ അതെടുത്ത് മാറ്റാന്‍ ശ്രമിച്ചു , പക്ഷെ അതിന്‍റെ മുറുക്കം കൂടി വരികയായിരുന്നു ..
" നീ എന്‍റെ മുടിക്കെട്ടില്‍ പിടിച്ചു വലിക്കും അല്ലെടീ കോന താത്ത...!"
ചുന്നക്കുട്ടിയുടെ ദേഷ്യത്തിലുള്ള ശബ്ദവും കൂടി കേട്ടപ്പോഴാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു ചാടി എണീറ്റത്, നോക്കുമ്പോള്‍ കണ്ണും മുഖവുമൊക്കെ ചുവപ്പിച്ചു എന്‍റെ തൊണ്ടക്ക് കുത്തിപ്പിടിച്ചു ഭദ്രകാളിയായി നില്‍ക്കുകയാണ് അവള്‍.
ഹോ! ..അത് വരെ കണ്ടതെല്ലാം വെറുമൊരു സ്വപ്നമായിരുന്നല്ലോ  എന്നോര്‍ത്തപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത കുണ്ഠിതം തോന്നി .ഒപ്പം വല്ലാത്ത നിരാശാബോധവും..
ഞാന്‍ മൈക്ക്‌ ആണെന്ന് കരുതി പിടുത്തമിട്ടത് അടുത്ത് കിടന്നുറങ്ങിയിരുന്ന ചുന്നക്കുട്ടിയുടെ മേലേക്ക് ഉയര്‍ത്തി കെട്ടിവെച്ച   മുടിക്കെട്ടിലായിരുന്നെന്നും , അതില്‍ പിടുത്തമിട്ടപ്പോള്‍ മുതല്‍ അവള്‍ എന്നെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നെന്നും  സ്റ്റാര്‍ സിംഗര്‍ പട്ടം നേടാനുള്ള ബദ്ധപ്പാടിന്നിടയില്‍ ഞാന്‍ അതൊന്നും അറിയാതിരുന്നതിനാലാണ് അവള്‍ തൊണ്ടക്ക് പിടുത്തമിട്ടതെന്നും മനസ്സിലായപ്പോള്‍ ചെറുതായൊന്നു ചമ്മിയോ എന്നൊരു തോന്നല്‍..
സ്വപ്നം കാണുന്നതും , അതില്‍ സന്തോഷിക്കുന്നതും നിരാശപ്പെടുന്നതും എല്ലാം സ്വാഭാവികം മാത്രം.. പക്ഷെ , പിറ്റേന്ന് ഇക്കാര്യം എന്‍റെ ഉപ്പാട് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടിയാണ് എന്നെ ഏറെ നിരാശയില്‍  ആഴ്ത്തിയത് ..മൂപ്പര്‍ കുമ്പ കുലുക്കി ചിരിച്ചു കൊണ്ട്  പറയുകയാണ്‌ " ആഹ .ആഹഹ..എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം" എന്ന് , അത് കേട്ട് കുലുങ്ങി ചിരിക്കാന്‍ ഉമ്മയും കൂടി, അത് കണ്ടപ്പോള്‍ ഞാന്‍ വാശിയോടെ തന്നെ അതിന്നു മറുപടി കൊടുത്തു  " നിങ്ങള് നോക്കിക്കോ അതൊക്കെ നടക്കും..എനിക്കുറപ്പാ" അതിനും ഉടനെ ഉപ്പാടെ മറുപടി കിട്ടി "ആയിക്കോട്ടെ മോളൂ..നടക്കുന്നതൊക്കെ കൊള്ളാം പക്ഷെ , ആ പുതിയ ചെരുപ്പ് ഇട്ടോണ്ട് വേണ്ട  , അത് കോസ്റ്റിലിയാണ്, അത് തേഞ്ഞുപോയാല്‍ ശെരിയാവില്ല, അതിനായി ഉപ്പ സാധാ രണ്ടു ജോഡി ചെരുപ്പ് വാങ്ങിത്തരാം ട്ടോ ..."എന്ന്
അതൂടെ കേട്ടപ്പോള്‍ എനിക്ക് മതിയായി, ഇവരെന്‍റെ കലാവാസനയെ പരിപോഷിപ്പിക്കുന്നതിനുള്ള വെള്ളവും വെളിച്ചവും നല്‍കുന്നത് പോയിട്ട് ഒരു നല്ല വാക്കുപോലും പറയാന്‍ തയ്യാറാവാത്തിടത്തോളം ഈ കലാവൃക്ഷം വളര്‍ത്താന്‍  ഒരു വഴിയും കാണുന്നില്ല ,  ഇനി ഇവിടെ നിന്നാല്‍ ശെരിയാവില്ലെന്നു എനിക്ക് തോന്നി
"ഇങ്ങിനെയുണ്ടോ ഒരു തള്ളയും തന്തയും ! " തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ പിറു പിറുത്തത് അവര്‍ കേട്ടോ എന്തോ! കേള്‍കാതിരിക്കുന്നതാണ് എന്ത് കൊണ്ടും നല്ലതെന്നു ഒന്നാലോചിച്ചപ്പോള്‍ എനിക്ക് തോന്നി, കാരണം   ഉള്ള കഞ്ഞിയില്‍ പാറ്റവീഴരുതല്ലോ!
Author

നേന സിദ്ധീക്ക്

Image and video hosting by TinyPic
Spread the Loveഞാന്‍ നേനാ സിദ്ധീക്ക്,എന്നെ അറിയുന്നവരും പ്രിയപ്പെട്ടവരും നേന എന്ന് വിളിക്കും ഐ. സി. എ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്നു വയസ്സ് പതിമൂന്നു കഴിഞ്ഞു , ഉപ്പ സിദ്ധീക്ക് തൊഴിയൂര്‍ ,ഉമ്മ ശൈലാ സിദ്ധീക്ക്. Black_Twitter_Bird

Follow Me on facebook!

Related Posts Plugin for WordPress, Blogger...
facebook അംഗത്വം ഉള്ളവര്‍ക്ക് "Add a comment" ക്ലിക്ക് ചെയ്തു അഭിപ്രായം രേഖപ്പെടുത്താം ... താഴെ